ഏതോ ഓണം കേറാ കോർണറിൽ നടക്കുന്ന ഡൂക്കിലി ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും കീയാനൊരുങ്ങുകയാണയാൾ. അയാളുടെ ഓളാണെങ്കിൽ ദൈശം വന്ന് സ്വയമൊരു ബലൂണാകുന്നുണ്ട്.
സാധാരണ യാത്രകൾക്ക് മുൻപ് ഇടാനും ഉടുക്കാനുമുള്ളത് ഓള് തന്നെ എടുത്ത് മേശമ്മൽ വെക്കും. ഇന്നതൊന്നും കാണുന്നില്ല. ചായക്കും വിളിക്കുന്നില്ല. ബ്ലോഗ് മീറ്റിൽ പെണ്ണുങ്ങളും ഉണ്ടാകുമെന്ന് ഇവളോടാരോ പറഞ്ഞു കാണും. ഈ ഇന്റർ നെറ്റത്ര നല്ലതൊന്നുമല്ല എന്നും ആരോ ഏഷണി കൂട്ടിക്കാണും എന്നൊക്കെ മനസ്സിൽ പറഞ്ഞ് അയാൾ ഓളെ വിളിച്ചു:
എടീ പാന്റ്, എടീ ജുബ്ബ, എടീ ചായ.....................
അങ്ങനെ എല്ലാം ഒത്തു.
അവൾക്കയാളെ തിന്നാനുള്ള ഇത് ഉണ്ട്. പക്ഷേ ദഹിച്ചു കിട്ടണ്ടേ?
ഇന്റർനെറ്റൊക്കെ പണ്ടേ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേറെവിടെങ്കിലും പോയി വീഴുമായിരുന്നുവെന്നും,താനിങ്ങനെ കെണിഞ്ഞു പോകുമായിരുന്നില്ലെന്നും അവൾ വെറുതെ വിചാരിക്കുന്നതു പോലുള്ള മുഖം!
പോകാനിറങ്ങുമ്പോൾ അവളയാളെ പിടിച്ചുവച്ചു. “എങ്ങോട്ടാ കീഞ്ഞ് പായുന്നത്? നിക്ക് . ഈട ചോയിക്കാനും പറയാനും ആളില്ലാത്തോണ്ടല്ലേ നിങ്ങളെ മോള് ഒരു അച്ചായനെ ലൈനാക്കി മംഗലം കയിക്കാൻ നടക്കുന്നത്?നിങ്ങൾക്കതിന്റെ വല്ല ചിന്തയുമുണ്ടോ?“
“ലൈനോ?” അയാൾ ചോദിച്ചു.
“അതെ. ഈട, തീയ്യന്മാറെ കിട്ടാഞ്ഞിട്ടാണോ ഓള് ആ ചെക്കനെയും കൊണ്ട് നടക്കുന്നത്. ഞാനപ്പോഴെ പറഞ്ഞതല്ലെ നിങ്ങളെ മോള ബേംഗ്ലൂരിലയക്കണ്ടാന്ന്?”
കൊള്ളാമെടി കൊള്ളാം ഇപ്പം എന്റെ മോള് അല്ലേ? എന്റെ മാത്രം മോള്. നിന്നെ കണ്ടിട്ടല്ലേടീ നിന്റെ മോള് പഠിക്കുന്നത്. നിന്റെ തനിക്കൊണം ഓള് കാണിച്ചു. അത്ര തന്നെ. നീയും എന്താ ലൈനിനു മോശൊന്ന്വല്ലല്ലോ?
അവളൊന്ന് പരുങ്ങി: “അത് ഞാൻ എന്റെ സ്വന്തം ജാതീലുള്ള ഒരാളെയല്ലേ....?”
അയാൾ ചോദിച്ചു: “ഓനേതാ ജാതി?”
അവൾ വീണ്ടും ഒന്ന് കത്തി: “അതല്ലേ പറഞ്ഞത് ചേട്ടനാണെന്ന്.............ക്രിസ്ത്യാണി.”
അയാൾക്ക് അതിലേറെ ദേഷ്യം വന്നു: “എടീ വിവരം കെട്ടോളെ ഓൻ കാശുള്ള ജാതിയാണോന്നാ ചോദിച്ചേ”
അവൾക്കൊരു നാണോം സമാധാനോമൊക്കെ വന്നു:“എഞ്ചീനീയറാണു പോലും.നല്ല തറവാടൊക്കെയാ. കൊറേ റബ്ബറും, തെങ്ങും, പൈക്കളും, കാറും...........”
അയാൾ തടഞ്ഞു: “നിർത്തി നിർത്തി പറേടീ. എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ. നീയെങ്ങാൻ ചത്തു പോയാൽ മീറ്റ് നഷ്ടാവും”
പെട്ടെന്നൊരു കോൾ വന്നു.അയാളുടെ ഫോണിൽ. റിങ്ങ് ടോൺ കേട്ട് മനസ്സിലായി. മോളാണ്. അവൾ അയാളുടെ കൈയ്യീന്ന് ഫോൺ തട്ടിപ്പറിച്ച് ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു: “മോളേ അച്ഛൻ സമ്മതിച്ചെടീ”
അപ്പോൾ ഇവൾക്കെല്ലാമറിയാം.സ്വന്തം മോള് ഏതോ ഒരുത്തനുമായി സെറ്റുമ്മസെറ്റുമ്മ സാ ആയിട്ട് അതിനു ചൂട്ട് പിടിക്കാൻ നടക്കുന്ന കുരിപ്പ്. മരക്കുരിപ്പ്! അയാൾ ഉള്ളിൽ പറഞ്ഞു. നെഗറ്റീവിനെ കോർത്ത് പോസിറ്റീവിനെ പിടിക്കുന്ന ഇവളെയൊക്കെ വീട്ടിലാക്കീട്ട് എങ്ങനെ സമാധാനത്തോടെ മീറ്റ് ആസ്വദിക്കും? ഇതിനെയൊക്കെ വെടി വച്ച് കൊന്നാൽ ഉണ്ട നഷ്ടാകും. ഇവളൊക്കെ ചിരിക്കുമ്പോൾ മനസ്സിലാക്കിക്കോളണം എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന്.
ങാ! ഇനിയെന്ത് പറ്റാൻ?
“ഫോണിങ്ങു താടീ ഞാൻ കീയുകയാ”:അയാൾ പറഞ്ഞു.
അച്ഛനോടെന്തോ പറയാൻ വേണ്ടിയായിരിക്കും മോൾ അച്ഛന്റെ ഫോണിൽ വിളിച്ചിരിക്കുക എന്ന് പോലും ചിന്തിക്കാതെ അവൾ കട്ട് ചെയ്ത ഫോണും വാങ്ങി പടിയിറങ്ങുമ്പോൾ അവൾ പിൻ വിളിച്ചു:
“ഇന്നലെയിട്ട ഷഡ്ഡി തന്നെയിട്ടിട്ടാണോ കീയുന്നത്. റ്റീപ്പോയീന്റെ മേലെ അതാ പുതിയത് വെച്ചിട്ടുണ്ട്.”
അയാളൊരു കുഞ്ഞി കല്ലെടുത്ത് ഓളെ എറിഞ്ഞു. ഏറ് കൊള്ളാതെ മാറുമ്പോൾ അവളുടെ മുഖത്ത് ഇരുപത്തഞ്ച് വർഷം പഴക്കമുള്ള ഒരു പഞ്ചാരച്ചിരി അയാൾ കണ്ടു.
കായുള്ള ജാതി ആണോ എന്ന് അല്ലെ , കായുണ്ടേല് ആരുണ്ട് ജാതി നോക്കണ്...
ReplyDeleteനന്നായിട്ടുണ്ട് എഴുത്ത്
പിന്നെ ഈ ബ്ലോഗ് മീറ്റില്‍ നിറയെ പെണ്ണുങ്ങളാന്ന് ആരായിരിക്കും ഓരോട് പറഞ്ഞെ :)
അതൊക്കെ പറഞ്ഞിട്ടെന്തിനാ? അവരതുമറിയും അതിന്റപ്പുറവുമറിയും.അവരേതാ മക്കള്‍......!
ReplyDeleteഇതാ കുഴപ്പം കെട്ടുപ്രായം കഴിഞ്ഞ കൊച്ചിന്റെ കല്യാണം സെറ്റ് ആക്കുന്നതിന്റെ ഇടയില്‍ ആണ് വായി നോക്കാന്‍ പോകുന്ന കണവന്റെ കാര്യം ആലോചിക്കുന്നത്.ആ ആത്മാര്‍ഥതയുടെ നാലിലൊന്ന് കൊച്ചിന്റെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ .....
ReplyDeleteനെഗറ്റീവിനെ കോര്‍ത്ത് പോസിറ്റീവിനെ പിടിക്കുന്ന അവള്‍ക്കു അറിയാമായിരിക്കുമല്ലോ ആര് കൊണ്ട് പോയാലും തിരിച്ചു കൊണ്ട് തന്നു രസീത് വാങ്ങി പോകുന്ന മൊതലാ ബ്ലോഗ് മീറ്റിനും പോകുന്നതെന്ന് ....
നര്‍മ്മം നന്നായി അതിലെ ജീവിതവും
കണ്ണുർ ഭാഷ കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം. കോളെജിലൊരു പറവൂരുകാരൻ നമ്പൂതിരിയുണ്ടായിരുന്നു. തലശ്ശേരി പഴയ സറ്റാന്റിൽ ഒരു ബസ്സിലെ കിളി "ബേങ്കി ബേങ്കി" (വേഗം കിയ്യൂ/ഇറങ്ങൂ) എന്നു പറയുന്നതും സ്കൂൾ കുട്ടികൾ "കിയ്യാ" കിയ്യാ" (ഇറങ്ങാം ഇറങ്ങ്വാണ്) എന്നു പറയുന്നതു കേട്ട് അന്തം കൂറിയതോർമ്മ വന്നു പോയി! "ഇരുപ്ത്തഞ്ച്ച് വർഷം മുമ്പത്തെ പഞ്ചാരച്ചിരി"? അപ്പോൾ ഇതൊരു കഥ തന്നെ, ആയിരിക്കട്ടെ!
ReplyDeleteആദ്യ കമന്റിനു പകരം തേങ്ങ് ഉടക്കുന്നവരെ എമ്പാടും കണ്ടിട്ടുണ്ട്. ഇതൊരു തെങ്ങ് നടീൽ ആകട്ടെ.
ബോൺസായ് തലക്കെട്ടിനെന്തൊരു വലിപ്പം!! ലേശമൊന്ന് ചെറുതാക്കിക്കൂടെ?
നര്‍മ്മം ആസ്വദിച്ചു.. :)
ReplyDeletehum..... 24 years... Back.. appo athalle........hum..... 24 years... Back.. appo athalle........
ReplyDeleteകഥ നന്നായി, കുറച്ച് ബോൺസായി ഫോട്ടോ അയച്ചു തരട്ടെ?
ReplyDeleteഹ ഹ .. ഇങ്ങനെ ചിരിപ്പിചു മണ്ണ് കപ്പിക്കല്ലേ ....
ReplyDeleteവല്ല അസുഖോം വരും ....
എല്ലാരിക്കും നന്ദി. പിന്ന, ഇങ്ങോട്ട് എന്തയക്കാനും ആരും അനുവാദം ചോയിക്കണ്ട.സമ്മതം.എന്ത് നെഗറ്റീവായാലും ഞാനത് കോർത്ത് പോസിറ്റീവിനെ പിടിച്ചോളാം.
ReplyDeleteടീച്ചറുടെ ഒരു പ്രധാന ഹെല്പ് കൂടി വേണ്ടി വരുംന്നാ തോന്നുന്നത്. കഥേന്റൊപ്പരം ഫോട്ടോ കേറ്റുന്ന വിദ്യയും,“ചിന്ത” യിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യയും ഇന്നേവരെ പുടി കിട്ടീറ്റില്ല. അതൊന്ന് പറഞ്ഞ് തരേണ്ടി വരും.(ആർക്കും കടന്നു വരാട്ടോ...ഉള്ളേരം എന്തെൺകിലും തരാം).വണക്കോം.
ഇങ്ങള് ഓളെ ലൈന്‍ അക്കീററല്ലേ ഒള് ഇങ്ങളെ ലൈന്‍ അക്കിയെ?എന്നിറ്റിപ്പം???
ReplyDelete“ഫോണിങ്ങു താടീ ഞാൻ കീയുകയാ”(ആ "താടി" മാറ്റിയിട്ടു അസ്സല് കണ്ണൂര്‍ ശൈലി തന്നെ ആക്കാമായിരുന്ന.)
കഥ ഉഷാറായി വിധു.
ReplyDeleteനല്ലൊരു നാടന്‍ സദ്യ ഉണ്ട സുഖം.
ഷഡ്ഡിയെക്കുറിച്ച് പറയുകയും അതിനു ശേഷം ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ചിരി എന്ന് കൂടി പറഞ്ഞു വെച്ചപ്പോള്‍ വളരെ ഗംഭീരമായി അവസാനം.
ഇങ്ങളും കൊള്ളാം ഇങ്ങള ഓളും മോളും കൊള്ളാം :-) മോളെ മര്യാദിക്ക് അചെക്കന് കോപ്പ് കയിച്ചു കൊടുത്തേക്ക്...അല്ലേല്‍ ഓള് ഓന്റെ കൂടെ കീഞ്ഞു പാഞ്ഞു പോകും..ഞമ്മള ഭാഷ കലക്കുന്നുണ്ട്..
ReplyDeleteബോൺസായി കഥകളൊക്കെ ഒരു ബോണസാ...
ReplyDeleteഅവസാനം തികച്ചും ബഷീറിയന്‍ ശൈലിയില്‍ ...വളരെ നന്നായി
ReplyDeleteവായിച്ചേ....
ReplyDeleteവളരെ നന്നായി. കണ്ണൂര്‍ ഭാഷ ഇഷ്ട്ടായി
ReplyDeleteഅപ്പോൾ ഇതാണ് കണ്ണൂർ ഭാഷ അല്ലേ?
ReplyDeleteപണ്ട് ‘കുട്ടിസ്രാങ്കിലെ‘ ചില ഭാഷകൾ കേട്ടപ്പോൾ വിചാരിച്ചു ഇതു വല്ല ദ്വീപിലെ വല്ലോം ഭാഷയാരിക്കുമെന്ന്. ഇപ്പോഴല്ലേ പിടി കിട്ടിയത്.
ജാതിയുടെ പുതിയ വിർവചനത്തിലെ നർമ്മം കൊള്ളാം:)
അപ്പോ... ബോണ്‍സായ് കളം അല്പമൊന്ന് മാറ്റിച്ചവിട്ടി, അല്ലേ? നന്നായിട്ടുണ്ട്.
ReplyDelete"ഇവളൊക്കെ ചിരിക്കുമ്പോൾ മനസ്സിലാക്കിക്കോളണം എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന്." അത് കിടുക്കന്‍.
ബോണ്‍സായി എന്നാണു പേരെങ്കിലും തലക്കെട്ട് മാത്രം ഭയങ്കര വലിപ്പം ,ആശംസകള്‍ ..
ReplyDeleteവിത്ത് ഗുണം പത്തു ഗുണം..!!
ReplyDeleteഅമ്മ വേലി ചാടിയാല്‍ മോള് മതില്..!
അത്രേങ്കിലും ചെയ്തില്ലെങ്കില്‍ അവളോടൊക്കെ ദൈവം ചോദിക്കും..!!
പെരുത്തിഷ്ട്ടായിട്ടോ..!
ആശംസകളോടെ....
ചോപ്രാജി ആപ്കാ കഥ ഗംഭീരൻ ഹെ.....ഹൈ.ഹോ ബോൺസായി മാതിരി റൊമ്പ ചിന്നത് ആണാൽ റൊമ്പ പെരിശ്..! ബഹുത്തച്ചാ ഹെ..:))
ReplyDelete>>>“ഇന്നലെയിട്ട ഷഡ്ഡി തന്നെയിട്ടിട്ടാണോ കീയുന്നത്. റ്റീപ്പോയീന്റെ മേലെ അതാ പുതിയത് വെച്ചിട്ടുണ്ട്.”<<<
ReplyDeleteപുതിയത് തന്നേ ഇട്ടോണ്ട് വന്നത്??? ഇരുപത്തഞ്ച് വര്‍ഷത്തിനു മുമ്പുള്ള ആ പുഞ്ചിരി വല്ലപ്പോഴും കാണുന്നത് തന്നെ ഒരു സുഖാണേ!!!
കൊള്ളാം.
ReplyDeleteതകർപ്പൻ എഴുത്ത്!
താടി എന്നതിന്റെ ശരിയായ കണ്ണൂർ ശൈലി “താണേ” എന്നല്ലേന്നൊരു തമിശ്ശം
ReplyDelete