പേജുകള്‍‌

Saturday, October 29, 2011

അർഹത

മരം മുറിക്കരുത്

                                                                                                   

വന പാലകനോട്  മരം കൊള്ളക്കാരൻ ചോദിച്ചു: “ആ കാട്ടിലെ ഏറ്റവും വലിയ മരം മോഷ്ട്ടിക്കാൻ  സഹായിക്കാമോ?
വനപാലകൻ ചോദിച്ചു:  എനിക്കെന്ത്  തരും?
കൊള്ളക്കാരൻ പറഞ്ഞു:  നിങ്ങൾ  അർഹിക്കുന്നത്! 
വനപാലകൻ കരാർ സമ്മതിച്ചു.
മരം മുറിക്കരുത്.
ആ വലിയ മരം മുറിക്കപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട, അർഹമായ പ്രതിഫലം  വനപാലകന്  ലഭിച്ചു:  ആ  മരത്തിന്റെ  കാതലിൽ തീർത്ത ഒരു കുരിശ് !

Sunday, October 23, 2011

വെയിസ്റ്റ് ഷെൽട്ടറുകൾ.

  നല്ല ഒന്നൊന്നര വെയിറ്റിങ്ങ് ഷെൽട്ടറുകൾ കാണുമ്പം നമ്മക്കും തോന്നുന്നു ഈറ്റാൽ ഒന്ന് വേണം  ന്ന്. പക്ഷേ പുതിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ ചുറ്റുപാടിൽ പാടില്ലങ്ങനെ ചിന്തിക്കാൻ പോലും!
എന്താന്നോ?
താഴെ  നോക്കൂ..........!

 










ഉലഹത്തിൽ ഒരു പാട് ഷെൽട്ടറുകൾ ഉണ്ട്. മനുഷ്യനു ഫുഡും, ക്ലോത്തും ഷെൽട്ടറുമാണല്ലോ ആദ്യം വേണ്ടത് . അതു കൊണ്ടാണ്,  ഫുഡും, ക്ലോത്തും, ഷെൽട്ടറും സൊന്തായിട്ടുള്ള നമ്മൾ കണ്ണൂർക്കാർ, വീട്ടിൽ നിന്ന് പുറത്തിറങ്ങി ബസ്സ് കേറാൻ കാത്തിരിക്കുന്നവർക്കു വേണ്ടി ധാരാളം കൊലപാതകങ്ങൾ നടത്തിയത്.
മൻസ്സിലായില്ലേ? എന്നാൽ ആക്ക്.
നമ്മുടെ നാട്ടിൽ ധാരാളം വെയിറ്റിങ്ങ് ഷെൽറ്ററുകൾ ഉണ്ട്. ഒട്ടുമുക്കാലും രക്തസാക്ഷികളുടെ പേരിൽ നാട്ടുകാർക്കു വേണ്ടി സ്പോൺസർ ചെയ്തവ. രക്തസാക്ഷികൾ ഉണ്ടാവാൻ കൊല വേണമല്ലോ?
അങ്ങനെ നമ്മൾ  വെയിറ്റിങ്ങ് ഷെൽറ്ററിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു. എന്നാൽ അക്കാലമെല്ലാം കൊലപാതക രാഷ്ട്രീയം നിർത്തിയതോടെ പോയില്ലേ? ഹാ! കഷ്ടം.
ഇപ്പം നമ്മുടെ നാട്ടിൽ  ഒരു വെയിറ്റിങ്ങ് ഷെൽറ്റർ കിട്ടണമെങ്കിൽ ഒരു കൊല നടക്കണം എന്ന് പറയേണ്ട അവസ്ഥ വന്ന് പെട്ടിരിക്കുകയാണെന്റെ ബ്ലോഗനാർ കാവിലമ്മച്ചീ!
ഇനി നമുക്ക് നമ്മുടെ ഇപ്പോഴത്തെ വെയിറ്റിങ്ങ് ഷെൽറ്റർ കാണാല്ലേ?
ദാ.... നോക്ക്                                                           
ഒന്നാം വട്ടം കണ്ടപ്പം.........!     

















































































































































 










































































































































































രണ്ടാം വട്ടം കണ്ടപ്പോൾ..............!
ഇനീപ്പം എന്താണീ ഷെൽട്ടറിന്റെ ഇപ്പോഴത്തെ അവസ്ഥാന്നൊന്ന് നോക്കാല്ലേ......?
ദാ.......... നോക്ക്.







മൂന്നാം വട്ടം കണ്ടപ്പോൾ...............!























നമുക്കിങ്ങനെയൊക്കെ മതി. വെയിറ്റിങ്ങ് ഷെൽട്ടറില്ലെങ്കിലെന്താ  കൊലപാതക രാഷ്ട്രീയം എന്ന ദുഷ്പേർ മാറ്റി ഞങ്ങൾ ഒരു വിധം നന്നായില്ലേ?. അതു കൊണ്ട് നമ്മൾ  ഈവക ചെറിയ അസൌകര്യങ്ങളെല്ലാമങ്ങ്  സഹിച്ചു. ഇതൊക്കെ മോശല്ലേന്നാരെങ്കിലും ചോദിച്ചാൽ, ചോദിക്കുന്നവർ ഞങ്ങളുടെ നിലവിളി കേൾക്കേണ്ടി വരും. ലൈവായി കാണേണ്ടിയും വരും. ഞങ്ങളെ വെറുതെ വിട്ടേക്ക്. 


Tuesday, October 18, 2011

പൊട്ടിയ കണ്ണി

ഉയരത്തിലേക്ക്  കയറാൻ നോക്കിയ അയാൾക്ക് മണ്ണിലെ പുല്ലുകൾ ഒരു ഏണി നൽകി. 
ആ ഏണിക്കൊരു പരിമിതിയുണ്ടായിരുന്നു. ഒരു പരിധിക്കപ്പുറം അതിലൂടെ കയറാൻ പറ്റുമായിരുന്നില്ല. പിന്നെ അയാളെ സഹായിച്ചത് ഒരു പുൽച്ചാടിയായിരുന്നു.
പുൽച്ചാടി നൽകിയ ഏണിയിലൂടെ അയാൾ കുറെ മുകളിലെത്തി.                    
പിന്നെ തവള, പാമ്പ് പരുന്ത്, തുടങ്ങി പലരും അയാളുടെ തുണക്കെത്തി. 

 



പിന്നെയും മുകളിലേക്ക് കയറാൻ പറ്റാത്തവിധം ഒരു തടസ്സം നേരിട്ടപ്പോൾ അയാൾ ജീവന്റെ  പുസ്തകം തപ്പി നോക്കി . ഇനി തനിക്ക് തുണയാകേണ്ട ജീവി ഏത്?
അയാൾ തപ്പിയ ജീവി കുറ്റിയറ്റു പോയിരുന്നു. 
ആശയറ്റ് അയാൾ  താഴേക്കിറങ്ങാൻ ഏണിക്ക് വേണ്ടി  നോക്കി.  
 അയാൾക്ക് ഏണി നൽകാൻ അവിടെയും  ആരുമുണ്ടായിരുന്നില്ല.


ജീവന്റെ പുസ്തകത്തിലെ പരിസ്ഥിതി ശൃംഗലയിലെ താഴെയുള്ള കണ്ണികളും പൊട്ടിപ്പോയിരുന്നു.
 

Tuesday, October 11, 2011

സ്ഥാനികോർജ്ജം

ആ ജന്മത്തിൽ അവർ പിറന്നത് അരുവികളായിട്ടായിരുന്നു. എല്ലാ ജന്മങ്ങളിലും അവർ  ആദ്യ കാലത്ത് സന്തോഷത്തോടെ ജീവിച്ചിരുന്നത് പോലെ പ്രഭവ സ്ഥാനത്തു നിന്നും ചിരിച്ചാർത്ത്  ചാടിക്കെട്ടിത്തുള്ളിത്തുളുമ്പി താഴേക്കൊഴുകിയിറങ്ങുമ്പോൾ അവർക്ക് മനം നിറച്ചുമാഹ്ലാദനുരകൾ മാത്രം. എപ്പൊഴോ ആ അരുവികളിൽ  സംഗമ ഭാവമുണർന്നു. അവരൊരുമിച്ചത്  മനുഷ്യന്റെ കാർമ്മികത്വത്തിൽ നടന്ന കെട്ടിലൂടെയായിരുന്നു. കല്ലും സിമെന്റും കൊണ്ടുള്ള  താലികെട്ട്.


അതിനു ശേഷം അവരിൽ പൂർവ്വ ജന്മങ്ങളിലേതു പോലെ  ആഹ്ലാദത്തിന്റെ  ഗതികോർജ്ജം വറ്റി. പാരമ്പര്യ വാദികളായ അതിസമർത്ഥർ അവരുടെ ആന്തരിക ശക്തി   ചോർത്തി, അവരറിയാതെ!

Sunday, October 02, 2011

റിമോട്ട് കൺട്രോൾ

അയാളുടെ പ്രധാന പ്രശ്നം അയാളുടെ ഭാര്യക്ക് അയാളെ 
സംശയമാണെന്നതായിരുന്നു.   ഭാര്യയെ പേടിച്ച്  കൃത്യം അഞ്ച് മണിക്ക് തന്നെ 
ആപ്പീസും വിട്ട് വീട്ടിലേക്കോടുന്ന അയാൾ  ഒന്നിനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് 
സുഹൃത്തുക്കൾ അയാളോട് പിണക്കമായി. അയാളും വിഷമിച്ചു. ഈശ്വരാ കൃത്യ സമയത്തിനു തന്നെ വീട്ടിലെത്തിയില്ലെങ്കിൽ എല്ലാം കുഴയുന്നതു കൊണ്ട്  സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം പോലും കമ്പനികൂടാനോ ഒരല്പ സമയം വെടി പറഞ്ഞിരിക്കാനോ പോലും പറ്റുന്നില്ലല്ലോ എന്ന് അയാൾ ആത്മാർത്ഥമായി വിചാരം കൊണ്ടു.
പക്ഷേ എന്തു ഫലം!
ഭാര്യ ഒരു പൊടി കൂട്ടാക്കുന്നില്ല.. കൃത്യ സമയത്തിന് തന്നെ വീട്ടിലെത്തിക്കൊള്ളണം എന്ന കർശന നിലപാട് തന്നെ.  ഈ മെയിലുകളും എസ്സെമ്മെസ്സുകളും പരിശോധിക്കുന്നതും,ഇടക്കിടെ ഫോൺ ചെയ്യുന്നതും മാത്രമല്ല,സുഹൃത്തുക്കളെ വിളിച്ച് അയാളെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നതും അവൾ പതിവാക്കിയതോടെ പെൺകോന്തൻ എന്നൊരു പേരും അയാൾക്ക് കിട്ടി. അദർ   പെണ്ണുങ്ങളുമായി അയാൾക്ക് റോങ്ങായിട്ടെന്തോ ‘ഇത് ’ ഉണ്ടെന്ന് അവൾക്കൊരു ഉൾവിളിയുണ്ടായി. അതിന്റെ കാര്യ കാരണങ്ങളൊന്നും പുറം ലോകം അറിഞ്ഞിട്ടില്ലിനിയും.
ഒരു ദിവസം സുഹൃത്തായ ടൈപ്പിസ്റ്റിന്റെ വീട്ടിൽ ഒരു പാർട്ടിക്ക് പോകാൻ അയാൾക്ക് ക്ഷണം കിട്ടി. ടൈപ്പിസ്റ്റിന്റെ  വിവാഹ ബന്ധനം വേർപെടുത്തിക്കൊടുത്തു കൊണ്ടുള്ള കോടതി വിധിയോടുള്ള  സന്തോഷണിക്കേഷന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. ഞാൻ വരുന്നില്ല എന്ന് അയാൾ പറഞ്ഞതും, സുഹൃത്തുക്കളെല്ലാം കൂടി അയാളെ ചറാന്നും, പറാന്നും ചീത്ത പറയാൻ തുടങ്ങി.
 വിവാഹമോചനം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. ഇത് ആഘോഷിക്കാൻ കൂടെ കൂടാത്തവൻ മനുഷ്യനാണോ? നീയെന്തു പറഞ്ഞാലും അന്ന്, പാർട്ടിക്ക് നിന്നെയും കൊണ്ടേ ഞങ്ങൾ പോകൂ എന്ന് കൂട്ടുകാർ  അയാളോട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ പാർട്ടിയുടെ ദിവസമെത്തി. വൈകുന്നേരം വേഗം വീട്ടിലെത്താനായി അയാൾ ഫയൽ മടക്കി എഴുന്നേറ്റതും  കൂട്ടുകാർ ചാടി വീണു. അവരയാളെ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അയാൾ ഉച്ചത്തിൽ കരഞ്ഞു: എനിക്ക് മൂത്രമൊഴിക്കണം!
വണ്ടി നിറുത്തിയിട്ട് സുഹൃത്തുക്കൾ പറഞ്ഞു: എന്നാൽ വേഗം പോയി ഒഴി
അയാൾ പറഞ്ഞു: ഇവിടെങ്ങും പറ്റില്ല,എനിക്ക് വീട്ടിൽ പോണം.പോയേ പറ്റൂ
ഇവിടെന്താ ഒഴിയില്ലേ? എന്നും പറഞ്ഞ് സുഹൃത്തുക്കൾ അയാളെ പിടിച്ച് ആൺ ബാത്ത് റൂമിൽ കൊണ്ടു പോയി എന്നിട്ട് പാന്റിന്റെ സിബ്ബ് വലിച്ച് താഴ്ത്താൻ നോക്കി. അയാൾ നിലവിളിക്കുകയാണ്-എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞ്
ആരു ശ്രമിച്ചിട്ടും പാന്റിന്റെ സിബ്ബ് അഴിയുന്നില്ല. എല്ലാരും തോറ്റപ്പോൾ അയാൾ പറഞ്ഞു: ഇത് അങ്ങനെയൊന്നും അഴിയില്ല വീട്ടിലെത്തിയാലേ അഴിയൂ.. സിബ്ബിന്റെ പാസ്സ് വേഡ് അവൾക്കേ അറിയൂ . അതു കൊണ്ടാ ഞാനെപ്പോഴും നേരത്തെ തന്നെ വീട്ടിൽ പോകുന്നത്. അല്ലാതെ നിങ്ങളോടെനിക്ക്…………….പറച്ചിൽ കരച്ചിലിലേക്ക്  ലൈൻ മാറ്റി അയാൾ യാചനാപൂർവ്വം സുഹൃത്തുക്കളെ നോക്കി.
  സുഹൃത്തുക്കൾ കറന്റടിച്ചതു പോലെ നിന്നു പോയി. ഇതി കർത്തവ്യതാ ഫൂളുകളായി............!!!